ദിലീപ് എന്ന ശിക്കാരി ശംഭു കൌശലക്കാരനായ വേട്ടക്കാരനായിരുന്നു

 

ഗോപാലകൃഷ്ണന്‍ എന്ന് പേരുള്ള സിനിമയിലെ ദിലീപ് മണ്ടനായ ശിക്കാരി ശംഭു ആയിരുന്നില്ല കൌശല ക്കാരനായ ഒരു വേട്ടക്കാരന്‍ ആയിരുന്നു എന്ന് സിനിമാ ലോകവും പ്രേക്ഷകരും മനസ്സിലാക്കി .ഇരയെ കാത്തിരുന്നു മുച്ചൂടും നശിപ്പിക്കുവാന്‍ ഈ ശിക്കാരി ശംഭു കാത്തിരുന്നത് നാല് വര്‍ഷം.മുഖത്ത് കൃത്രിമ മായ നിഷ്കളങ്കമായ ഭാവം വരുത്തി മനസ്സില്‍ പ്രതികാര ത്തിന്‍റെ മൂര്‍ച്ച രാകി കൂര്‍പ്പിച്ചു കൊണ്ട് സഹപ്രവര്‍ത്തകരെ പോലും പറഞ്ഞു വഞ്ചിച്ചു കൊണ്ട് അമ്മയെന്ന സംഘടനയുടെ തണലില്‍ വളര്‍ന്ന് ലക്ഷങ്ങള്‍ നിയമപരമായും കോടികള്‍ അനധികൃത മാര്‍ഗത്തിലും സമ്പാദിച്ച് ജന പ്രിയ നടന്‍ എന്ന ലേബലില്‍ വിലസുമ്പോള്‍ ഈ മനുഷ്യ മൃഗത്തിന്റെ മനസ്സില്‍ സഹപ്രവര്‍ത്തകയായ നടിയെ അപായ പ്പെടുത്താന്‍ ഉള്ള തിരക്കഥ ഒരുക്കുന്ന തിരക്കില്‍ ആയിരുന്നു .രണ്ടു പ്രാവശ്യം പരാജയപെട്ട ആക്രമണം മൂന്നാം തവണ വിജയിപ്പിച്ചെടുക്കാന്‍ ഒന്നര കോടി രൂപയും ഗുണ്ടാ തലവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്‍ ആകാം എന്നുള്ള വാഗ്ദാനവും നല്‍കിക്കൊണ്ട് അണിയറയില്‍ എലിയെ പോലെ പതുങ്ങി ഇരുന്നു .അടുത്ത് തന്നെ വിവാഹിതയാകാന്‍ പോകുന്ന അറിയപ്പെടുന്ന നടിയെ ആലോചിച്ചു ഉറപ്പിച്ചുകൊണ്ട്‌ മാനഹാനി വരുത്തുക എന്ന ലക്ഷ്യത്തോടെ “ലക്ഷ്യ “യുടെ ഉടമയായ മറ്റൊരു നടിയെ രണ്ടാമത് വിവാഹം കഴിച്ചു കൊണ്ട് ഈ മഹാ ദേഹം നല്ല പിള്ള ചമഞ്ഞു.
നടിയെ ആക്രമിക്കുമ്പോള്‍ അവളുടെ ചിരിച്ച മുഖവും ,വിവാഹം ഉടമ്പടിയായി അന്യ ഭാക്ഷയിലെ മറ്റൊരു നടന്‍ ഇട്ട മോതിരവും മൊബൈല്‍ വീഡിയോയില്‍ എടുത്തു കാണിക്കണം എന്നുള്ള നിബന്ധനയില്‍ ആണ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ “ചുമതല ” ഏല്‍പ്പിച്ചത് .ഒന്നാം പ്രതിയായി പോലീസ്സ് ചൂണ്ടി കാണിക്കുന്ന സുനില്‍ “കൃത്യം” ഭംഗിയായി നിര്‍വ്വഹിച്ചു .ഇനിയും മനസ്സില്‍ പേടി വിട്ടു മാറിയിട്ടില്ലാത്ത നടി മനസാന്നിധ്യം കൈവന്നപ്പോള്‍ പ്രതികരിച്ചു .മജിസ്ട്രേറ്റ് മുന്നില്‍ വെടിപ്പായി മൊഴി നല്‍കി .ഗൂഡാലോചന നടത്തിയ നടനെ പോലീസ്സ് പിടികൂടി .കുടുംബതര്‍ക്കം ആണ് നടിയെ അപായപ്പെടുത്താന്‍ എന്നാണ് പോലീസ്സ് കഥ .ഈ കഥകള്‍ പൊളിച്ചടുക്കാന്‍ നടന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ആണ്.നടിയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളിന് മുന്നില്‍ നടി സ്വഭാവ ദൂഷ്യം ഉള്ള ആളാണ്‌ എന്നും” അത്തരം “ദൃശ്യങ്ങള്‍ ഉണ്ടെന്നു കാണിച്ച് വിവാഹം മുടക്കാന്‍ ആയിരുന്നു ദിലീപ് എന്ന കൌശലക്കാരന്‍ മനസ്സില്‍ കണക്കു കൂട്ടിയത് .ഈ കണക്കു കൂട്ടലുകള്‍ പിഴച്ചു .നടി പോലീസില്‍ പരാതി നല്‍കിയില്ല എങ്കില്‍ ദിലീപിന്‍റെ മനസ്സില്‍ ഇരുപ്പ് വിജയിക്കുമായിരുന്നു .നടിക്ക് വരുന്ന വിവാഹം മൊത്തം മുടക്കുവാനും കഴിയുമായിരുന്നു .ഇയാള്‍ പറയുന്ന പോലെ നടിയെ നയിക്കാന്‍ കഴിയും എന്നൊരു കണക്കു കൂട്ടലും ഉണ്ടായിരുന്നു .തന്‍റെ മുന്‍കാല കുടുംബ ജീവിതം തകര്‍ന്നതിന് കാരണം നടിയാണ് എന്നുള്ള പരാമര്‍ശം നടന്‍ ചില അടുപ്പക്കാരോട് പറഞ്ഞിരുന്നു .ഇക്കാര്യം അടുപ്പക്കാരിലെ പാരകള്‍ പോലിസ്സില്‍ സമ്മതിച്ചു.അങ്ങനെ അമ്മയുടെ ട്രഷറര്‍ നിയമത്തിന് ഉള്ളില്‍ആയെങ്കിലും കണ്ണികള്‍ കൂട്ടി ഇണക്കാന്‍ പോലീസ്സ് ഇനിയും തല പുകയ്ക്കണം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!